Blog

  • 25. ചിന്താവിഷ്ടയായ ചെമ്പരത്തിപ്പൂ !

    (അങ്കണ തൈമാവ്… എന്ന രാഗം)

    കാലത്തെ കുളിർക്കാറ്റും, മഞ്ഞിന്റെ ആശ്ലേഷവും ചുംബിച്ചുണർത്തി എന്നെ, പുതു പുലരിക്കായി…

    പടർന്ന നറുമണം നുകർന്നു കൊണ്ടേയെത്തി ഭ്യംഗശ്രേഷ്ടരും പിന്നെ തന്നുടെ കൂട്ടുകാരും

    നിമിഷ നേരം കൊണ്ട്ഞാൻ നോക്കി നിൽക്കെ തന്നെ ഭ്യംഗവും കൂട്ടുകാരും പറപറന്നടു ത്തെത്തി.

    ആകാംഷ ഭരിതയായി നിൽക്കുന്നേന്നോരെന്നെ ചുറ്റി ആ വ്യൂഹം പറന്നു പോയ് അടുത്ത പുഷ്പം തേടി.

    ഇന്നലെ വിരിഞ്ഞ ഞാൻ, ഇന്നത്തെ ദിനം തീർന്നാൽ ഞാനാകെ വാടി പോകും, പിന്നൊന്നും ചെയ്യാനില്ല.

  • 24. LABYRINTH

    There exists a space between Seventy and Seventy-five. So vast.as vast as our memories! Unfathomable as death itself. For him, who gets entrapped in this space, there is NO return! They wander in the labyrinth of the insurmountable corridors of their childhood, reaching nowhere!

    Or dive helplessly into the freezing depths of old-age.

    Those between Seventy and Seventy-five, if behave like youth, be cautious! For they are youth themselves.

    Like youth, they can indulge in true Love; can dance in step with music; need be, they can lead a War or a Revolution or a Rebellion… the TRUTH is, they are not Dead; still live, kicking and high in spirits!

    Those between Seventy and Seventy-five, will certainly have some eccentricities and hallucinations! Sometimes they want to jump on the saddle of a horse and go for a long long ride; sometimes it may be that they want to cross oceans and fly over Mountains on Garuda! Those between Seventy and Seventy-five, may long to wander through deep deserts in search of imaginary water pools! May long to stand under pouring rain with no clothes on! Would long to read poems yet to be composed by someone!

    May imagine that history is running backwards! May long to cry out loud.. louder for no reason at all.

    Those between Seventy and Seventy-five, their loneliness got brown colour, like the faded photos in their old, perhaps crumbling albums. Whenever they open their mouths and laugh out, the Sun retreats into the lonely village lanes. Their sweat smells of mustard flowers in Abohar. Their walk reminds of old Tower of Pisa in motion and their talk is full of brags.

    Oh, Yeah. It is only for males; for women, they never pass through seventy to seventy-five at all. Unknown to all, they float from fifties to eighties; serenely, quietly and un-boisterously as a rainbow of pure love. With quiet footsteps of angels- emitting heavenly fragrance of rose petals and perfumes of salvation!

    Based on the poem by Sachidhanandan.

    [കടപ്പാട്]

  • 23. “അതിമോഹം ചക്രം ചവിട്ടും “

    ചെന്നായയും, പുള്ളിപ്പുലിയും സന്ദർഭവശാൽ കാട്ടിലെ ഒരു മരത്തിനടുത്ത് ഒരു വലിയ രത്നം കുഴിച്ചിട്ടിരിക്കുന്ന വിവരം അറിയാൻ ഇടയായി.

    രണ്ടു പേർക്കും മണ്ണിൽ കുഴിക്കാൻ വശമില്ലാത്തതിനാൽ, അവർ അത് കുഴിച്ചെടുക്കാൻ ഒരു എലിയെ ഏർപ്പാട് ചെയ്തു.

    നിശ്ചയിച്ചുറപ്പിച്ച ദിവസം രാവിലെ രണ്ടു പേരും എലിയേയും കൂട്ടി സ്ഥലത്തെത്തി. രണ്ടു പേരുടേയും മേൽനോട്ടത്തിൽ എലി കുഴിക്കാൻ ആരംഭിച്ചു.

    കാൽ മണിക്കുർ കഴിഞ്ഞു, അര മണിക്കൂർ കഴിഞ്ഞു, മുക്കാൽ മണിക്കുർ കഴിഞ്ഞു, ഒരു മണിക്കൂർ ആവാൻ തുടങ്ങി. എലിയെ കാണാനില്ല!

    പരിഭ്രാന്തരായ അവർ എലിയെ അന്വേഷിച്ച് ചുറ്റുപാടും തിരച്ചിലോട് തിരച്ചിൽ. എലിയെ എങ്ങും കാണാനില്ല. കൂടെ രത്നവും അവസാനം അവർ രാജസന്നിധിയിൽ എത്തി.

    നമ്മുടെ എലി ഇതാ രാജസദസ്സിൽ. ഇരിക്കുന്നു! അതും രാജാവിനടുത്ത് ഒരു പ്രമുഖ ആസനത്തിൽ !

    ഇനി കുറച്ചു ഫ്ലാഷ് ബാക്ക്:-

    അന്ന് രാവിലെ ദർബാർ നടന്നു കൊണ്ടിരിക്കുമ്പോൾ രാജസേവകർ ഒരു എലിയേയും കൂട്ടി രാജസന്നിധിയിൽ എത്തി.

    വിവരങ്ങൾ അന്വേഷിച്ചപ്പോൾ എലി ഉണർത്തിച്ചു. “തിരുമനസ്സേ അടിയൻ ഇപ്പോൾ അങ്ങേക്ക് തുല്യനാണ്.”

    തേട്ടി വന്ന ദേഷ്യം അടക്കിക്കൊണ്ട് രാജാവ് ചോദിച്ചു. “അതെങ്ങിനെ?”

    എലി കയ്യിലിരുന്ന വലിയ രത്നം പൊക്കിക്കാണിച്ച് പറഞ്ഞു. “ഇത് രാജ ചിഹ്നമാണല്ലൊ?”

    രാജാവിന് വേറെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ദർബാറിലെ ഒരു പ്രമുഖ ആസനത്തിൽ എലിയെ ഉപവിഷ്ടനാക്കി.

    അപ്പോഴാണ് ചെന്നായയുടേയും, പുള്ളിപ്പുലിയുടേയും ആഗമനം.

    രാജാവിനോടൊപ്പം ഇരിക്കുന്ന എലിയെ കണ്ട് അവർ പരിഭ്രമിച്ചു. ഇതെന്ത് മറിമായം?

    രാജാവിൻറെ മുമ്പിൽ അവർ അവരുടെ സങ്കടം എങ്ങിനെ അറിയിക്കും; എങ്ങിനെ അറിയിക്കാതിരിക്കും എന്ന് ആലോചിച്ച് അവർ വിഷണ്ണരായി നിന്നു. എന്തായാലും പറയുക തന്നെ, ഇല്ലെങ്കിൽ ഒരു പക്ഷെ തല തന്നെ തെറിച്ചെന്നും വരാം.

    പുലി ധൈര്യം സംഭരിച്ചു കൊണ്ട് സംഭവം രാജസമക്ഷം വിവരിച്ചു. രത്നം സ്വന്തമാണെന്ന് സൂചിപ്പിച്ചു കൊണ്ട്

    ഇതു കേട്ട വഴി എലി ബോധക്കേട് അഭിനയിച്ച്, ഇരിക്കുന്ന പീംത്തിൽ നിന്ന് തല കുത്തനെ താഴേക്ക് മറിഞ്ഞു വീണു. അപ്പോഴും രത്നത്തിന്മേലുള്ള പിടി വിട്ടിട്ടില്ലെന്ന് രാജാവ് പ്രത്യേകം ശ്രദ്ധിച്ചു.

    ഭൃത്യന്മാർ എലിയെ തട്ടി ഉണർത്തി. “കേട്ടത് സത്യമാണോ?” രാജാവ് അന്വേഷിച്ചു.

    “അതിന് ഞാൻ ഒന്നും കേട്ടില്ലല്ലോ!” അതിശയ ഭാവത്തിൽ എലി പറഞ്ഞു.

    രാജാവിൻറെ ആജ്ഞപ്രകാരം നടന്ന കാര്യങ്ങൾ പുലി ഒന്നുകൂടി വിവരിച്ചു.

    “അതിശയം തന്നെ. ഈ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്, തിരുമേനി “

    ” പിന്നെ ഈ രത്നം എവിടന്നു കിട്ടി? “

    “അപ്പനപ്പൂപ്പന്മാരായിട്ട് ഞങ്ങളുടെ തറവാട്ടിൽ ഉള്ളതാണ് ഈ രത്നം.”

    എലിയെ ” ലൈ ഡിറ്റക്ടർ” ടെസ്റ്റിന് വിധേയമാക്കാൻ രാജാവ് കൽപിച്ചു. മാത്രമല്ല പുലിയേയും, ചെന്നായയേയും.

    ഫലം വന്നപ്പോൾ, അതിശയം:-

    എല്ലാവരും പറഞ്ഞത് കല്ലുവെച്ച നുണ.

    രത്നം ആരുടേയും സ്വന്തമല്ല.

    പൊതു സ്ഥലത്തു നിന്ന് “മെനിംഗ് ലെസൻസ് ” ഇല്ലാതെ കുഴിച്ചെടുത്ത സ്വത്ത്. രാജ്യത്തിൻറെ / രാജാവിൻറെ സ്വന്തം.

    രാജാവ് ചെന്നായയേയും, പുള്ളി പുലിയേയം, എലിയേയും അഞ്ചു വർഷം കഠിന തടവിന് ശിക്ഷിച്ചു.

    ___________________________________________

  • 22. “ഹറാം പിറന്നോനെ ഞമ്മക്കടുപ്പിച്ചൂട!”

    ഒരാൾ മോട്ടോർ സൈക്കിളിൽ വരികയായിരുന്നു.

    അവിടത്തെ ആളുകൾ മോട്ടോർ സൈക്കിൾ പോയിട്ട് ഒരു സൈക്കിൾ പോലും കണ്ടിട്ടുണ്ടായിരുന്നില്ല. മാത്രമല്ല, ഹെൽമെറ്റും, കോട്ടും,ഗ്ലൗസും ധരിച്ച വിചിത്ര ജീവിയേയും, പടാ പടാ ശബ്ദവും, പുകയുമെല്ലാം,കണ്ടു വിരണ്ടു പോയ അവർ വഴിയിൽ കിടന്നിരുന്ന കല്ലുകൾ എടുത്ത് മോട്ടോർ സൈക്കിളിനെ ലക്ഷ്യമാക്കി എറിയാൻ തുടങ്ങി.

    അയാൾ ജീവനും കൊണ്ട് സ്ഥലം വിട്ടു.

    തിരക്കിൽ എങ്ങിനെയോ അയാളുടെ കൈയിൽ കെട്ടിയിരുന്ന വാച്ച് അ ഴിഞ്ഞു വീണു.

    പറയേണ്ടതില്ലല്ലോ, ‘വാച്ച് ‘ എന്ന ഉപകരണം അവർ കണ്ടിട്ടോ,കേട്ടിട്ടോ ഉണ്ടായിരുന്നില്ല!

    അവർ വടികളുമായി ചുറ്റും കൂടി.

    അതിൽ ഒരാൾ ധൈര്യം സംഭരിച്ച്
    വാച്ചിൻ റെ വളരെ അടുത്ത് എത്തി ശ്രദ്ധിച്ചു നോക്കി.

    പെട്ടന്ന് അയാൾ ഞെട്ടി പിന്നോക്കം ചാടി.

    മോട്ടോർ സൈക്കിൾ പോലെ ടക്ക്, ടക്ക് എന്ന ശബ്ദം അതും ഉണ്ടാക്കുന്നു!

    ഇത് ആ പോയ ‘ശൈത്താൻറെ’ കുട്ടി തന്നെ.
    അവർ ഉറപ്പിച്ചു.

    അവരിൽ പ്രമാണിയായ ഒരാൾ വിളിച്ചു പറഞ്ഞു:

    “ഹറാം പിറന്നോനെ ഞമ്മക്കടുപ്പിച്ചൂട!”

    ഇത് പറയുകയും, കൈയിലിരുന്ന വടി കൊണ്ട്
    വിലപിടിച്ച ആ വാച്ച് കുത്തിപ്പൊട്ടിക്കുകയും ഒപ്പം !

    നിരാകരണവ്യവ്സ്ഥ

    ഈ കഥ / വിവരണം കഥാകാരന്റെ സാങ്കൽപിക സൃഷ്ടി മാത്രമാകുന്നു. ജീവിച്ചിരിക്കുന്നവരോടോ, മരിച്ചു പൊയവരൊടോ സാദ്രശ്യം തോന്നുന്നുവെങ്കിൽ അത് കേവലം യാദ്രശ്ചികം മാത്രം.  

  • 21. പാതി വിദ്യ അപകടം !

    മാസിക പതിവായി വായിക്കുന്ന ധനികരായ രാമും, രാജും, ഒരു ലക്കത്തിൽ, വിമാനം പറത്തുന്നതിനെ പറ്റി വിശദമായ ഒരു ലേഖനം വായിക്കാൻ ഇടയായി.

    ആ സാഹിസക കൃത്യം അവരെ വല്ലാതെ ആകർഷിച്ചു.

    എന്തായാലും ഒന്നു പരീക്ഷിക്കാൻ തന്നെ തീർച്ചയാക്കി. “ഏതൊരാൾക്കും ശ്രമിച്ചു നോക്കാം” എന്നുള്ള അടിക്കുറുപ്പ് പ്രത്യേകം ശ്രദ്ധേയമായി.

    താമസിയാതെ തന്നെ കൂട്ടുകാർ വഴി അതിനുള്ള സജ്ജീകരണങ്ങൾ ചെയ്തു

    അങ്ങിനെ ആ ദിവസവും സമാഗതമായി.

    ഈ ആവശ്യത്തിന് ചെറിയ ഒരു വിമാനവും വാടകക്ക് എടുത്തു.

    രാം മാസികയിലെ ലേഖനം വായിച്ചു കൊണ്ടിരുന്നു.

    അതിലെ നിർദ്ദേശപ്രകാരം രാജു വിമാനം ഓടിക്കാൻ തുടങ്ങി. സുഗമമായി പൊങ്ങി പറക്കാനും തുടങ്ങി.

    കുറച്ചു നേരം പറന്നു കഴിഞ്ഞപ്പോൾ വിമാനം ലാൻഡ് ചെയ്യാൻ തീർച്ചയാക്കി.

    പ്രസക്ത ഭാഗം വായിക്കാൻ രാജു, രാമി നോട് ആവശ്യപ്പെട്ടു. രാം വായിച്ചു.

    “എത്ര പൊക്കത്തിൽ നിന്ന് ലാൻഡിംഗ് പ്രക്രിയ തുടങ്ങണമെന്നും, ഏറ്റവും അനുയോജ്യമായ വേഗത എത്ര എന്നും, മറ്റു മുൻ കരുതലുകൾ എന്തെല്ലാം എന്നും, അടുത്ത ലക്കം മാസികയിൽ വിശദമായി ….”  

    ശേഷം……………..

    നിരാകരണവ്യവ്സ്ഥ

    ഈ കഥ / വിവരണം കഥാകാരന്റെ സാങ്കൽപിക സൃഷ്ടി മാത്രമാകുന്നു. ജീവിച്ചിരിക്കുന്നവരോടോ, മരിച്ചു പൊയവരൊടോ സാദ്രശ്യം തോന്നുന്നുവെങ്കിൽ അത് കേവലം യാദ്രശ്ചികം മാത്രം.   Sources and related content

  • 20 “സാംക്രമിക ഭയപ്പാട് “

    ആണ്ടുകൾക്ക് മുമ്പ് നടന്ന സംഭവം, പക്ഷെ മനസ്സിൽ പച്ച പിടിച്ച് കിടക്കുന്നു…  

    ഞാൻ ബസ്സിൽ യാത്ര ചെയ്യുകയാണ് ;

    പിൻവശത്തെ വാതിലിൽ നിന്ന് മൂന്ന് സീറ്റ് മുന്നോട്ട് മാറി ഇരിക്കുന്നു.

    യാത്ര എറണാകുളത്തു നിന്നും കളമശേരി വരെ .

    എറണാകുളം നോർത്തിൽ ബസ്സ് എത്തിയപ്പോഴാണ് അയാളുടെ രംഗപ്രവേശം. മുൻവശത്തുള്ള ആളുകളെല്ലാം കൂട്ടത്തോടെ പിന്നാക്കം തിക്കിതിരക്കി മാറി നിൽക്കുന്നു. സ്ത്രീകൾ ഉൾപ്പെടെ .  

    അയാൾ മുൻവശത്തെ വാതിൽ വഴിയാണ് കയറിയത്. അവിടെയുള്ള യാത്രക്കാരെ വിരട്ടി പിന്നാക്കം തള്ളി മാറ്റുകയാണ്..  

    “ആരെങ്കിലും വണ്ടി നിറുത്താൻ മണിയടിച്ചാൽ, അയാളെ ഞാൻ വീട്ടിൽ വന്ന് കൈകാര്യം ചെയ്യും” എന്നുള്ള ആക്രോശത്തോടെ !

    കത്തി പോയിട്ട് ഒരു മുള്ളാണി പോലും അയാളുടെ കൈവശം ഉണ്ടായിരുന്നില്ല!  

    ഒരക്ഷരം ഉരിയാടാതെ ജനം അയാൾ പറയുന്നത് അനുസരിച്ചു കൊണ്ടിരുന്നു.  

    ബസ്സ് നോർത്ത് പാലം കയറി ഇറങ്ങി, ലിസ്സി സ്റ്റോപ്പിൽ എത്തുകയാണ്. ഉടനെ അയാൾ ഡബിൾ ബെല്ലടിച്ചു. ബസ്സ് നിറുത്താതെ യാത്ര തുടർന്നു.  

    അടുത്തത് കലൂർ സ്റ്റോപ്പ്. ബസ്സ് സ്റ്റോപ്പിൽ നിറുത്തി. ഒന്നും സംഭവിക്കാത്ത പോലെ അയാൾ മുൻവശത്തെ വാതിൽ വഴി പുറത്തിറങ്ങി ഡ്യൂട്ടി പോലീസിന്റെ മുന്നിൽ കൂടെ നടന്ന് ജനക്കൂട്ടത്തിൽ അപ്രത്യക്ഷനായി.

    അതുവരെ ശ്വാസം പിടിച്ചു നിന്ന ജനത്തിന് ജീവൻ വെച്ചു. അവർ കണ്ടക്ടറുടെ നേർക്ക് തിരിഞ്ഞു.  

    ” എന്തുകൊണ്ട് നിങ്ങൾ അയാളെ കൈകാര്യം ചെയ്തില്ല ? “എന്തു കൊണ്ട് വണ്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ചില്ല എന്നും മറ്റും.

    ശാന്തനായി കണ്ടക്ടർ പറഞ്ഞു ” സുഹൃത്തെ, എനിക്കും ഒരു വീടും കുടുംബവും ഉണ്ട്.

    ഈ വഴിക്ക് ഞാൻ ഇതേ ബസ്സിൽ പല പ്രാവശ്യം വരേണ്ടതും ആണ് ” അദ്ദേഹം കൂട്ടിച്ചേർത്തു “നിങ്ങൾക്കറിയാമോ, സാമാന്യം വലിയ ശൃംഗലയിലെ ഒരു കണ്ണിയാണയാൾ. രാസലഹരിയിൽ ആയിരുന്നിരിക്കാം. സൂക്ഷിക്കണം.  

    നിരാകരണവ്യവസ്ഥ

    ഈ കഥ / വിവരണം കഥാകാരൻ്റെ സാങ്കല്പിക സ്രഷ്ടി മാത്രമാകുന്നു. ജീവിച്ചിരിക്കുന്നവരോടോ, മരിച്ചു പോയ വരോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് കേവലം യാദൃശ്ചികം മാത്രം.

  • 19. അന്നമ്മത്തള്ള.

    വൈകുന്നേരത്തെ കാപ്പി കുടി കഴിഞ്ഞു.

    കുട്ടികളെല്ലാം, ഞാനുൾപ്പെടെ മുൻവശത്ത് കളിച്ചു കൊണ്ടിരിക്കുന്നു. സൂപ്പർവിഷന് വീട്ടിലെ ഒരു “സ്റ്റേ-ഇൻ മെയ്ഡ്” ആയ അന്നമ്മത്തള്ളയും ഉണ്ട്.

    ഞങ്ങളുടെ അഭിപ്രായത്തിൽ അവർക്ക് ഒരു നൂറു വയസ്സെങ്കിലും കാണണം.

    വീട്ടിനു നേരെ മുൻപിൽ വാഹന ഗതാഗതം ഉള്ള റോഡ് എത്തുന്നവരെ ഒരു നടവരമ്പുണ്ട്.

    ഏകദേശം ഇരുനൂറ് മിറ്റർ നീളവും രണ്ടു മീറ്റർ വീതിയുമുള്ള ഈ വരമ്പിൻന്റെ ഇരുവശവും മൂ പ്പൂ നെൽകൃഷിക്ക് അനുയോജ്യമായ പാടശേഖരങ്ങളായിരുന്നു.

    റോഡററത്ത് ഒരു ഗേറ്റും, വീടിനടുത്ത് ഒരു ചെറിയ വിക്കറ്റ് ഗേറ്റും ആണ് ഉണ്ടായിരുന്നത്.

    വീട്ടിലേക്കുള്ള കാൽനട സന്ദർശകർ ഈ വഴിയാണ് വന്നിരുന്നത്. വാഹന യാത്രക്കാർക്കുള്ള വഴി വേറെയുണ്ട്.

    വാസ്തു വിദ്യക്കനുസൃതമായി ഏകദേശം അഷ്ടഭുജാകൃതിയിൽ തീർത്ത പൂമുഖത്തു നിന്ന് ഇറങ്ങുന്നത് അതേ ആകൃതിയിൽ തീർത്ത ഒരു മീറ്ററോളം വീതിയുള്ള ഉമ്മറത്തേക്ക് ആണ്.

    ആ ഉമ്മറത്ത് ആറടി നീളവും ഒന്നര അടി വീതിയും ഉള്ള ബഞ്ചുകളും ഇട്ടിട്ടുണ്ട്.

    ഈ ഉമ്മറത്ത് കാലും ഞാത്തിയിട്ട് മുറുക്കാനും ചവച്ചു കൊണ്ട് ഇരിപ്പായിരുന്നു അന്നമ്മത്തള്ള.

    അപ്പോഴാണ് ഒരു നായ എങ്ങിനേയോ തുറന്നു കിടന്ന മുൻവശത്തെ ഗേറ്റ് കടന്ന്, വരമ്പ് വഴി വീട്ടിലേക്ക് വന്നു കൊണ്ടിരുന്നത്.

    അതിൻറെ നടത്തം തന്നെ ശരിയായിരുന്നില്ല.

    തുറന്നു കിടന്ന വിക്കറ്റ് ഗേറ്റും കടന്ന് അത് ഞങ്ങൾ കളിക്കുന്നിടം വരെ എത്തി.

    നായക്ക് പേ പിടിച്ചു കഴിഞ്ഞാൽ, അതിന്റെ കാഴ്ച ശക്തി കുറഞ്ഞ് കുറഞ്ഞ് വരും. എന്തിന്മേൽ മുട്ടുന്നുവോ, അതിനെ കടിക്കുകയും ചെയ്യും.  

    അത് നേരെ ഉമ്മറത്തേക്ക് കയറാനുള്ള പുറപ്പാടായിരുന്നു.

    അന്നമ്മത്തള്ള, മങ്ങിയ കാഴ്ചയിലും നായ വരുന്നത് മനസ്സിലാക്കി. കൈയ്യിൽ ഉണ്ടായ വടി കൊണ്ട് നായക്കിട്ട് പറ്റുന്ന ശക്തി ഉപയോഗിച്ച് ഒരു അടി പാസ്സാക്കി.  

    നായ വടിയിൽ കടിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല.

    പൈ…..പൈ എന്ന് കരഞ്ഞു കൊണ്ട് വീടിൻറെ പിന്നിലേക്ക് ഓടി പോകുകയും ചെയ്തു.  
    പിൻവശത്ത് കവുങ്ങിൻമേൽ കെട്ടിയിട്ടിരുന്ന ആടിനെ കടിച്ചു കാണണം.

    എന്തായാലും ഒരാഴ്ചക്കകം വിഷബാധയേറ്റ ആ ആടിനെ രണ്ടാളുകൾ പറമ്പിൽ കൊണ്ടുപോയി വെടിവെച്ചു  കൊല്ലുകയായിരുന്നു.

    വിഷനായ കടിച്ചാൽ, അടിവയറ്റിൽ ആറ് ആഴ്ച കൊണ്ട് ആറ് ഇഞ്ചക്ഷനാണ് അന്ന് ഉണ്ടായിരുന്നത്!  

    വല്ലാത്ത ഒരു കഷ്ടാവസ്ഥയിൽ നിന്നാണ് ഞങ്ങൾ തലനാരിഴക്ക് രക്ഷപ്പെട്ടത് !

    ——————



  • 18. നന്മ ഇനിയും ബാക്കി!

    രാവിലെ നിന്ന അതേ വരാന്തയിൽ നിന്ന് കൊണ്ട് ഞാൻ, തൊട്ടടുത്ത വഴിയിൽ കൂടെയുള്ള ഗതാഗതം സാകൂതം വീക്ഷിച്ചു.

    ഉത്സാഹത്തോടെയും, ഉന്മേഷത്തോടെയും രാവിലെ പോയിരുന്നവർ, ക്ഷീണിതരായും, പരിക്ഷീണരായും എതിർ ദിശയിൽ പോകുന്ന പതിവ് കാഴ്ച.  

    ബസ്സുകൾ ഇല്ല; എന്നാൽ കാറുകളും, സ്കൂട്ടർ, ബൈക്കുകൾ എന്നിവ ധാരാളം. അപ്പോഴാണ് ബോംബെയിലെ ട്രാഫിക്കിനെ കുറിച്ച് ഞാൻ ചിന്തിച്ചത്.  
    പഴയ ഓർമ്മകൾ തേട്ടി തേട്ടി വന്നു കൊണ്ടിരുന്നു.

    അതൊരു ശനിയാഴ്ചയായിരുന്നു.

    പതിവുപോലെ അഞ്ചു മണിക്ക് തന്നെ ഓഫീസിൽ നിന്നും പുറത്തിറങ്ങി.

    പെട്രോൾ ലാഭിക്കാനാകാം, അന്ന് എൻറെ ജാവാ മോട്ടോർ സൈക്കിൾ എടുത്തിരുന്നില്ല. ബസ്സിലായിരുന്നു യാത്ര; അതും BEST ഡബിൾ ഡെക്കർ ബസ്സിൽ. മുകളിൽ തന്നെ ഏറ്റവും മുന്നിൽ; കാഴ്ചകൾ കണ്ട് കണ്ട്. മാഹിം മുതൽ അഡേരി വരെ. അവിടെ നിന്നും ഡിഎൻ നഗർ (അവിടെയാണ് താമസം) വരെ വേറെ ബസ്സ് .  

    താമസിയാതെ അഡേരി സ്റ്റോപ്പ് എത്തി. ബസ്സിൻറെ പിന്നറ്റത്തുള്ള കോണി വഴി ഇറങ്ങണം.

    കാര്യമായ തിരക്കൊന്നും ഉണ്ടായിരുന്നില്ല.

    തിരക്കുണ്ടെങ്കിലും “ക്യൂ” സിസ്റ്റം കൃത്യമായി പാലിക്കുന്നവരാണ് പൊതുവെ ബോംബെ നിവാസികൾ. ഇവിടെയും ഓരോരുത്തരായി വലിയ തിരക്കൊന്നും കൂട്ടാതെ ഇറങ്ങി വന്നു കൊണ്ടിരുന്നു.  

    പെട്ടന്നാണ് അത് സംഭവിച്ചത്.

    അവസാനത്തെ നാല് സ്റ്റെപ്പുകളിൽ ഒരു തിരക്ക്.
    എൻറെ പാൻറ്സിൻറെ മുൻവശത്തെ പോക്കറ്റിൽ വെച്ചിരുന്ന “പേഴ്സ്” കാണാൻ ഇല്ല. ചെറിയ ഒരു തള്ളൽ അനുഭവപ്പെട്ടുവോ? സംശയം.  

    ഞാൻ ചാടി പുറത്തിറങ്ങി.

    രണ്ടു കൈ കളും വിടർത്തി, ഇറങ്ങി വരുന്ന വരെ പരിശോധിക്കാൻ ആരംഭിച്ചു.

    ഒരു തടസ്സവും കൂടാതെ എല്ലാവരും സഹകരിച്ചു.

    ഒരു ഹവീൽദാരും (പോലീസ്) രംഗത്തെത്തി.

    എല്ലാവരേയും പരിശോധിച്ചു. കൈമാറി മാറി വല്ല വർക്കും കിട്ടിയിട്ടുണ്ടോ എന്നറിയാൻ. തഥൈവ!  

    പൈസ മാത്രമല്ല, എൻ്റെ ഡ്രൈവിംഗ് ലൈസൻസും, മറ്റു ചില രേഖകളും കൂട്ടത്തിൽ നഷ്ടപ്പെട്ടു.

    ഇനി എന്ത് ചെയ്യും? തുടർന്ന് ബസ്സിൽ പോകണമെങ്കിൽ ടിക്കറ്റെടുക്കാൻ പൈസ വേണം! അതാണ് ഇല്ലാത്തത്. ടാക്സി തന്നെ ശരണം.  എത്തി പൈസ കൊടുത്താല്‍ മതി.

    ഗമയിൽ തന്നെ വീട് എത്തിപ്പെട്ടു. ഭാര്യയുടെ കയ്യിൽ പൈസ ഇല്ലെങ്കിൽ എന്ത് എന്ന ചിന്തയെ ബലമായി തടഞ്ഞു നിർത്തി. ഭാഗ്യത്തിന് അങ്ങിനെ ഒന്നും സംഭവിച്ചില്ല.

    അത്ഭുതങ്ങൾ സംഭവിക്കാം.!

    രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു കത്ത് എന്നെ തേടി വന്നു.

    തുറന്നു നോക്കിയപ്പോൾ ഞാൻ സ്തംഭിച്ചു പോയി.

    നഷ്ടപ്പെട്ട എൻറെ ഡ്രൈവിംഗ് ലൈസൻസും മറ്റു രേഖകളും ഇതാ വന്നിരിക്കുന്നു.  

    അൽഭുതസ്തഭ്ത്തനായ എനിക്ക് സർവേശ്വരനേയും, സന്മനസ്വി ആയ ആ പോക്കറ്റടിക്കാരനേയും നന്ദിയോടെ ഓർക്കാനേ കഴിഞ്ഞുള്ളു.

    ശുഭം!

  • 16. ഉദ്യോഗസ്ഥ പർവ്വം

    ശിശിരകാലത്തെ ഒരു സായം സന്ധ്യ

    വൈകുന്നേരം അഞ്ച് കഴിഞ്ഞു. ആകെയുള്ള മൂന്ന്-നാല് ജോലിക്കാർ എപ്പോഴേ പോയി.  

    അൽപ്പം കണക്ക് എഴുതി തീർക്കാൻ ബാക്കി. ഞാൻ ഓഫീസിൽ ഇരിക്കുന്നു.

    അപ്പോഴാണ് ഒരു വിൽപ്പന നികുതി ഉദ്യോഗസ്ഥൻറ ആഗമനം.

    ഗൈറ്റ് പോയിട്ട് ചുറ്റുമതിൽ തന്നെയില്ലായിരുന്നു എന്നതിനാൽ അദ്ദേഹത്തിന്റെ ആഗമനം മുൻകൂട്ടി അറിയാനും കഴിഞ്ഞില്ല.  

    വന്ന വഴി തെല്ലും ഗൗരവം വിടാതെ, പർച്ചേസ് രജിസ്റ്റർ, കാഷ് ബുക്ക്, ലെഡൂർ, സ്റ്റോക്ക് രജിസ്റ്റർ എന്നീ റെക്കോർഡകൾ തത്രഭവാന്റെ മുൻപിൽ ഹാജരാക്കാൻ ഉത്തരവായി.

     മാത്രമല്ല, കെ.റ്റി.സി.. ടി. വി. എസ്, എ.ബി. റ്റി. എന്നീ ട്രാൻസ്പോർട്ട് കമ്പനികളിൽ നിന്നുള്ള ഓരോ ലിസ്റ്റും അദ്ദേഹം പുറത്തെടുത്തു.  

    അടുത്ത ഒരു മണിക്കൂർ ആ ലിസ്റ്റുകളും ഞാൻ ഹാജരാക്കിയ പുസ്തകങ്ങളും കർശന പരിശോധനക്ക് വിധേയമാക്കി.  

    “മിസ്മാച്ച് ” ഒന്നും കാണാത്തതു കൊണ്ടായിരിക്കും കണെ കാൺകെ മുഖത്തിന്റെ ഗൌരവം ചോർന്ന് പോയിക്കൊണ്ടിരുന്നു. മാത്രമല്ല, ചിരിക്കണോ എന്നൊരു സംശയവും!  

    എല്ലാം തൃപ്തികരമായി പര്യവസാനിച്ചപ്പോൾ സന്തോഷം പങ്കിടുവാൻ ഞാൻ തയ്യാറായി,  

    സ്നേഹം മൂർച്ചിച്ചപ്പോൾ കുശലാന്വേഷണത്തിലേക്ക് സംഭാഷണം കടന്നു.

    അദ്ദേഹം അവിടത്തുകാരൻ തന്നെ.  

    ഞാൻ എവിടെ നിന്ന് ?  

    ” കുന്നംകുളം ”  

    ഇത് കേട്ട പാതി, അദ്ദേഹത്തിന്റെ മട്ടുമാറി.  

    ” എടുത്തു വെച്ച പുസ്തകങ്ങൾ ഇങ്ങോട്ട് എടുക്ക് !” എന്നായി.  

    തമാശ രൂപേണ അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ അല്പം സ്തംഭിച്ചുപോയി.

    “സാറെ, പത്ത് വർഷം ഞാൻ ബോംബെയിൽ ആയിരുന്നു. വ്യവസായം തുടങ്ങാനാണ് ഇവിടെ വന്നത് ! നാട് കുന്നംകുളം എന്ന് കേൾക്കുമ്പോൾ എല്ലാ വരുടേയും പുരികം എഴുന്നേറ്റു നിൽക്കുന്നു. എനിക്ക് മനസ്സിലാകുന്നില്ല!

    “കാരണം ഉണ്ട് ”  

    അദ്ദേഹം പറഞ്ഞു തുടങ്ങി.  

    കുറച്ചു നാൾ മുൻപ് ഞങ്ങളുടെ സ്ക്വാർഡ് കുന്നംകുളം – തൃശൂർ റോഡിൽ സെയിൽ ടാക്സ് ചെക്കിങ്ങ് ചെയ്യുകയായിരുന്നു.  

    കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന ഒരു മൂടി കെട്ടിയ ടെംബോ ഞങ്ങൾ കൈ കാണിച്ചു നിറുത്തി. ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അയാൾ ഒരു ഹാൻഡ് ബാഗുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു.  

    കുന്നംകുളം ശൈലിയിൽ അയാൾ മൊഴിഞ്ഞു:  

    “മാഷെ, ഞാൻ ‘ജോബ്.’ ഈ വണ്ടീല് 12435 വല്യ ടിൻ കുട്ടിക്കൂറ പൌഡറ് മാത്രെ ഉള്ളൂ. ബില്ലും, കാര്യങ്ങളും ഒന്നും ഇല്ല്യ. മാർക്കറ്റ് വില ………ഉറുപ്പ്യ വരും. അതിൻറെ ടാക്സ്, പെനാലിറ്റി സഹിതം ……..ഉറുപ്പ്യ ആവും.  

    എല്ലാം ഇറക്കി എണ്ണി നോക്ക്യാലും ഒറ്റെണ്ണം പോലും കൂടലോ കൊറവോ കാണില്ല.”  

    ഇത്രയും പറഞ്ഞ് ബാഗ് തുറന്ന് മേൽ പറഞ്ഞ സംഖ്യ എടുത്ത് ഞങ്ങൾക്ക് നേരെ നീട്ടി.  

    സത്യത്തിൽ ഞങ്ങൾ സ്തഭതരായി ഒരു നിമിഷം നിന്നു പോയി. കൂട്ടത്തിൽ സീനിയറായ ഞാൻ വേണം തീരുമാനമെടുക്കാൻ.  

    എന്തുകൊണ്ടോ അപ്പറഞ്ഞത് വിശ്വസിക്കാൻ ഒരു ഉൾവിളി ഉണ്ടായി എന്ന് പറയാം. എന്തുകൊണ്ട് എന്തെങ്കിലും തുക കൈക്കൂലിയായി തന്ന് വിഷയം ഒതുക്കി തീർക്കാൻ അയാൾ തുനിഞ്ഞില്ല?  

    ഞാൻ ആ തുക കൈപ്പറ്റി, രശീതിയും മറ്റു ഔദ്യോഗിക രേഖകളും കൈമാറുകയും ചെയ്തു.  

    ” ഇതിൽ എന്താണ് തെറ്റ്” ? ഞാൻ അന്വേഷിച്ചു.  

    ” ഒന്നുമില്ല ”  

    “പക്ഷെ, ഈ കടലാസും വെച്ച് അന്ന് രാതിയും, പകലും എത്ര ലോഡ് അയാൾ കടത്തിയിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേ ഉള്ളു ”  

    ഒരു ദീർഘനിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു.  

    മാത്രമല്ല  

    “ഒരു പെട്ടിക്കടയിൽ കയറി സിഗരറ്റ് (‘വിൽസ്) ചോദിച്ചാൽ “കുന്നംകുളം മത്യോ ” എന്ന മറു ചോദ്യം കേൾക്കാം. വില കുറവാണ്.

    ഡ്യൂപ്ലിക്കേറ്റിന് പ്രശസ്തമാണ് കുന്നംകുളം. സിഗരറ്റുൾപ്പെടെ മറ്റു പലതും കിട്ടും, വില കുറവിൽ!  

    ഇതിൻറെ സത്യാവസ്ഥ ഞാൻ കുറെ അന്വേഷിച്ചു.  

    ജന്മനാ കച്ചവട മനസ്ഥരാണ് കുന്നംകുളത്തുകാർ. ധനസ്ഥിതിയിലും മോശമല്ല.  

    ഉൽപ്പന്നങ്ങളുടെ ഉറവിടത്ത് അവർ എത്തും. കാഷ് കച്ചവടം. കിട്ടാവുന്ന എല്ലാ ഡിസ്ക്കൗണ്ടുകളും പേശി മേടിക്കും. പറ്റുമെങ്കിൽ ആ സ്ഥാപനത്തിന് തന്നെ വില പറഞ്ഞെന്നും വരും 🙂  

    പിന്നെ എക്സൈസ് ഡ്യൂട്ടി, ജി.എസ്.ടി. എന്നിവയൊന്നും ബാധകവും അല്ല.  

    ‘ബില്ല് ‘ എന്ന് കേട്ടാൽ തന്നെ അവർക്ക് ‘അലർജി’ ആണ്.

    അങ്ങിനെ എത്തുന്ന ചരക്ക്, കുറഞ്ഞ വിലക്ക് വിൽക്കുവാൻ അവർക്ക് സാധിക്കുന്നു. അല്ലാതെ ഡ്യൂപ്ലിക്കേറ്റ് ഒന്നും അല്ല.  

    ഇത്തരത്തിൽ വന്ന ചരക്കാണ് ഞങ്ങളുടെ മുമ്പിൽ വന്നു പെട്ടത് എന്നാണ് എന്റെ ബലമായ വിശ്വാസം  

    കുന്നംകുളത്തുള്ള ഒരു കുടിൽ വ്യവസായമാണ് നോട്ടു പുസ്തക നിർമ്മാണം. പ്രമുഖ ബ്രാൻഡ് കളെല്ലാം അവിടെ നിർമ്മിച്ചവയാണ്. ശിവകാശിയുമായി കടുത്ത മത്സരത്തിലാണ് അവർ ”  

    ” ഒരു കണക്കും ഇല്ലാതെ ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളുമായി കുന്നംകുളത്തേക്ക് പോകുകയായിരുന്ന മൂടിക്കെട്ടിയ ഒരു ലോറി അവിടെ എത്തുന്നതിന് തൊട്ടുമുമ്പ് ആക്സിഡൻ്റിൽ പെട്ടതും, അങ്ങിനെ അധികാരികളുടെ ശ്രദ്ധയിൽ പെട്ട കഥയും വേറെയും ഉണ്ട്.”  

    അദ്ദേഹം പറഞ്ഞു നിറുത്തി.  

    കുന്നംകുളത്തുകാരെ പറ്റി ഒരു ആരാധനാ ഭാവം ആ കണ്ണുകളിൽ നിഴലിക്കുന്നുണ്ടോ എന്നു ഞാൻ സംശയിക്കുന്നു.  

    നിരാകരണവ്യവസ്ഥ  

    ഈ കഥ / വിവരണം കഥാകാരൻറെ സാങ്കല്പിക സ്രഷ്ടി മാത്രമാകുന്നു. ജീവിച്ചിരിക്കുന്നവരോടോ, മരിച്ചു പോയ വരോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് കേവലം യാദൃശ്ചികം മാത്രം.

    mail. info@echtalloy.com

  • 16. ആന്തരിക ബലം

    ഏഴ് ദശാബ്ദങ്ങൾക്കുമുൻപാണ് ഈ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു. പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളി നീക്കാൻ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു.  

    അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.  

    തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു:

    “ജോ ലൂയിസ് – ലോക ഹെവിവെയ്‌റ്റ് ബോക്‌സിംഗ് ചാമ്പ്യൻ.”  

    1937 മുതൽ 1949 വരെ തുടർച്ചയായി ലോക ബോക്‌സിംഗ് ചാമ്പ്യൻപട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാര ക്കാരനെ തിരിച്ച് തള്ളാമായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല. എന്നാൽ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്ന് മനസിലാക്കാനായി താൻ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരനാണെന്ന് മനസിലാകും വിധം തന്റെ അഡ്രസ് കാർഡ് നല്കുക മാത്രം ചെയ്തു.  

    എന്താണിതിന് കാരണം?  

    ജോ ലൂയിസിന്റെ ശരീരത്തെക്കാൾ കൂടുതൽ കരുത്ത് മനസിനുണ്ടായിരുന്നു. തിരിച്ചടിക്കാൻ ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണ മെങ്കിൽ ആന്തരികബലം ഉണ്ടാകണം.

    മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചു കൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിത പൂർണമാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടു കളുണ്ടാകും. അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്. എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കാനും പോകുമ്പോൾ നമ്മുടെ ജീവിതം തന്നെ യാണ് നശിച്ചുപോകുന്നത്.  

    -കടപ്പാട് –