ഒരിടത്തൊരിടത്ത് ഒരു മരം വെട്ടുകാരനുണ്ടായിരുന്നു.. പതിവുപോലെ അങ്ങേർകൊടും ദരിദ്രനുമായിരുന്നു…
ഒരു വർഷം മുൻപ് അദ്ദേഹം ആശിച്ചു മോഹിച്ച് ഒരു ജട്ടി വാങ്ങുകയുണ്ടായി.. കാലപ്പഴക്കം കൊണ്ട് അതിന്റെ കളറൊക്കെപ്പോയി കുറെ ഓട്ടകളൊക്കെ വീണെങ്കിലും അയാൾക്കാ ജട്ടി ജീവനായിരുന്നു..
പരമാവധി സമയം അതൂരി വെക്കാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു… പുതിയൊരു ജട്ടി അയാളുടെ സ്വപ്നങ്ങൾക്കുമപ്പുറത്തായിരുന്നു….
അന്നും പതിവു പോലെ അയാൾ കാട്ടിൽ പോയി ഒരു പാടുനേരം ചുമ്മാ മരത്തിനിട്ട് വെട്ടി കലിപ്പ് തീർത്തു.. വല്ലാതെ വിയർത്ത അയാൾ കാട്ടിലെ നദിക്കരയിൽ കുളിക്കാനുള്ള പരിപാടിയുമായി എത്തിച്ചേർന്നു…
തന്റെ ജീവന്റെ ജീവനായ ജട്ടി നദിക്കരയിൽ ഊരി വെച്ച് തോർത്തുടുത്ത് അയാൾ കുളിക്കാനിറങ്ങി…. നിർഭാഗ്യവശാൽ തെക്കന്മലയിൽ ഒരു ഉരുൾപൊട്ടൽ ഉണ്ടാവുകയും പെട്ടെന്ന് നദി കരകവിഞ്ഞൊഴുകുകയും ചെയ്തു…
വെള്ളത്തിലായ തന്റെ ജട്ടി ലക്ഷ്യമാക്കി മരം വെട്ടി നീന്തിയെത്തി യെങ്കിലും രക്ഷയുണ്ടായില്ല….
അഴലിന്റെ ആഴങ്ങളിൽ ജട്ടി മാഞ്ഞു പോയി….
നോവിന്റെ തീരങ്ങളിൽ അയാൾ മാത്രമായി……
തന്റെ പൊന്നോമന ജട്ടി പോയത് ആ പാവത്തിനു താങ്ങാനായില്ല…..അയാൾ നെഞ്ചത്തടിച്ച് ഇങ്ങനെ വിലപിക്കാനാരംഭിച്ചു.. എന്റെ ജട്ടി…എന്റെ ജട്ടി എന്നെ വിട്ടുപോയി… എനിക്കെനിയെന്തുണ്ട്?
അയ്യോ എന്റമ്മച്ചിയേ….
ഈ സമയം രാത്രിക്ക ത്ത ക്ക് ചോറിനുള്ള ചാളക്കറിയുണ്ടാക്കാൻ ചാള പിടിക്കാൻപൊങ്ങി വന്ന ജലകന്യകയുടെ കാതിൽ ഈദീനരോദനം പതിച്ചു.. മരം വെട്ടിയുടെ മുന്നിൽപ്രത്യക്ഷപ്പെട്ട് ജലകന്യകഇങ്ങനെ പറഞ്ഞു…
ഞാനാണീ പഞ്ചായത്തിലെ ജലകന്യക..ഹൗ മേ ഐ അസിസ്റ്റ് യൂ?? എന്താ നിന്റെ വെഷമം??
മരം വെട്ടി: എന്റെ പേരു ബാലകൃഷ്ണൻ..
ജലകന്യക: അതാണോ നിന്റെ വെഷമം?
മരംവെട്ടി: ” എന്റെ ജട്ടി നദിയിൽ മുങ്ങിപ്പോയി ജലജേച്ചീ..” മനസലിഞ്ഞ ജലകന്യക ബ്ലും എന്നു വെള്ളത്തിലേക്ക്‌ഡൈവ് ചെയ്ത് അപ്രത്യക്ഷയായി..
പൊങ്ങി വന്നത് ഒരു ജട്ടിയുമായിട്ടായിരുന്നു..
പണ്ട് മാർത്താണ്ട വർമ്മ ധരിചിരുന്ന രത്നങ്ങൾ പതിച്ച ഒരു കിടിലൻ ജട്ടി!!!!!!
പക്ഷെ മരം വെട്ടി പറഞ്ഞു..
നോ എന്റെ ജട്ടി ഇതല്ല…..
വീണ്ടും ബ്ലും എന്നു വെള്ളത്തിൽ ചാടിയ കന്യക ഒരു 24 കാരറ്റ് തനിത്തങ്ക ജട്ടിയുമായാണു തിരിച്ചെത്തിയത്… മരം വെട്ടി പുല്ലു പോലെ പറഞ്ഞു.. ഇതെന്റെ ജട്ടിയല്ല…
വെള്ളി ജട്ടിയും ചെമ്പിന്റെ ജട്ടിയും ഒടുവിലൊരു ജോക്കി ജട്ടിയും കൊണ്ടു കാണിച്ചെങ്കിലും
മരംവെട്ടി തന്റെ പഴഞ്ചൻ ജട്ടിയുടെ ഇലാസ്റ്റികിൽ കടിച്ചു തൂങ്ങിക്കിടന്നു .
വീണ്ടും ബ്ലും എന്നു മുങ്ങിപ്പോയ കന്യക ഒടുവിൽ മരം വെട്ടിയുടെ 40% കിഴിവുള്ള കൂറ ജട്ടിയുമായി പൊങ്ങി വന്നു.. ആനന്ദ തുന്തിലനായ മരം വെട്ടി ആർത്തുവിളിച്ചു..
യേസ്..ഇതാണെന്റെ ജട്ടി..ഇതു തന്നെയാണെന്റെ ജട്ടി..
മരം വെട്ടിയുടെ സത്യസന്ധതയിൽ സന്തുഷ്ടയായ ജലകന്യക കോടികൾ വില മതിക്കുന്ന ആ ജട്ടികളെല്ലാം അയാൾക്കു സമ്മാനമായി നൽകി..
ഗുണപാഠം ഓഫ് ദി സ്റ്റോറി :-അന്യന്റെ ജട്ടിയോട് അത്യാഗ്രഹമില്ലെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ ഒരുപാട് നന്മകൾ കൊണ്ടുത്തരും…..
(കടപ്പാട്)
Leave a comment