13. “വരിക വരിക പാപിയെ” …  

സുവിശേഷ പ്രസംഗം നടക്കുകയാണ്.  

ഉപദേശി കാര്യമായി പ്രസംഗിക്കുകയും.

അപ്പോഴാണ് ഒരു മെത്രാച്ചൻ കൺവെൻ ഷനിൽ പ്രസംഗിക്കാൻ വന്നു കൊണ്ടിരുന്നത്.

വിവരം കേട്ട ഉടനെ ഉപദേശി പറഞ്ഞു നമുക്ക് ഇപ്പോൾ മെത്രാച്ചനെ സ്വാഗതം ചെയ്യാൻ ഒരു ഗാനം ആലപിക്കാം.. എല്ലാവരും 152-ാo നമ്പർ ഗാനം എടുക്കുവിൻ എന്ന് പറഞ്ഞ് അദ്ദേഹം ആ ഗാനം പാടാൻ തുടങ്ങി .

 ” വരുന്നു നാശമയ്യോ, പാരിൽ വരുന്നു നാശമയ്യോ..” എന്ന് തുടങ്ങുന്ന ക്രിസ്തീയ ഗാനം അദ്ദേഹം ആലപിക്കാൻ തുടങ്ങി.

സ്പീക്കറിൽ കൂടെ ആലപിച്ച ഈ ഗാനം തിരുമേനി അകലത്തു നിന്നു തന്നെ കേട്ടു.

ഒന്ന് ഞെട്ടിയെങ്കിലും അദ്ദേഹം യാത്ര തുടർന്നു.

തിരുമേനിയുടെ വാഹനവ്യൂഹം കൺവെൻഷൻ സെൻ്ററിൻ്റെ അടുത്തെത്തി.

ഇതു മനസ്സിലാക്കിയ ഉപദേശി, എറ്റുപദേശിയോട് ഗാനം 167-ാo നമ്പർ എടുക്കാൻ പറഞ്ഞു.  

അപ്പോഴേക്കും തിരുമേനി കാറിൽ നിന്നിറങ്ങി സ്റ്റേജിലേക്ക് നടക്കാൻ തുടങ്ങി.  

” വരിക, വരിക പാപിയെ, നോക്ക നിൻ്റെ പാതയെ … ” എന്നു തുടങ്ങുന്ന ഗാനം സ്പീക്കറിൽ കൂടെ മുഴങ്ങി.  

തിരുമേനി ശരിക്കും ഞെട്ടി.

‘തൻ്റെ പൂർവ്വകാല ജീവിതം, ഉപദേശി എങ്ങിനെ മനസ്സിലാക്കി ‘

മെത്രാച്ചൻ പരിഭ്രമിച്ചു കൊണ്ട് ചിന്തിച്ചു. തിരിച്ചു പോകണോ എന്നു വരെ അദ്ദേഹം ആലോചിച്ചു.

നടക്കുന്ന വഴി നല്ലപോലെ ശ്രദ്ധിച്ചു നോക്കിക്കൊണ്ട് അദ്ദേഹം നടത്തം തുടർന്നു.

മെത്രാച്ചൻ ഒരു പൊക്കം കുറഞ്ഞ യാളായിരുന്നു.

പിൻവശത്തിരിക്കുന്ന ജനങ്ങൾക്ക് അദ്ദേഹത്തെ കാണാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.

ഇത് മനസ്സിലാക്കിയ ഉപദേശി, ഒരു കസേര എടുത്തിട്ടിട്ട് അദ്ദേഹത്തോട് അതിൽ കയറി നിന്ന് പ്രസംഗം തുടരാൻ അപേക്ഷിച്ചു. തിരുമേനി കസേരയിൽ കയറി നിന്ന് പ്രസംഗം തുടർന്നു. ജനം നിശ്ശബ്ദരായി പ്രസംഗം കേട്ടു കൊണ്ടിരിന്നു.  

യേശുക്രിസ്തുവിൻ്റെ അവസാന നാളുകളെ പറ്റി ക്രിസ്തുവിൻ റെ വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ഇപ്പോൾ നിങ്ങൾ എന്നെ കാണുന്നു; കുറഞ്ഞൊന്നു കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല”  

ഇത് പറഞ്ഞു തീർന്നില്ല; അപ്പോഴേക്കും മെത്രാച്ചൻ നിന്നിരുന്ന കസേരയുടെ കാലുകൾ പഴക്കം കൊണ്ട് ഒടിയുകയും,  

മെത്രാച്ചൻ നിന്ന നിൽപ്പിൽ നിന്ന് താഴോട്ടു വീഴുകയും ചെയ്തു.

(The views expressed in this article /story is solely for entertainment purposes)

Comments

Leave a comment